Tuesday, December 13, 2011

മാണിയുടെ ഭീഷണി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ?

ഭരണം നഷ്ടമായാലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് മന്ത്രി കെഎം മാണിയുടെ നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 10 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ സമരസ്വഭാവം മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മുല്ലപ്പെരിയാര്‍ വിഷശയത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയുക മാണിയുടെ പാര്‍ട്ടിയ്ക്ക് തന്നെയാണ്. അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനവും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒളിഞ്ഞും മറിഞ്ഞും കോണ്‍ഗ്രസിനെതിരെ കുത്തുന്ന മാണി ഗ്രൂപ്പിന് ഇടതു മുന്നണി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ മാണിയുടെ മുന്നറയിപ്പ് കേവലം രാഷ്ട്രീയക്കാരന്റെ സംസാരമായി തള്ളിവിടാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ തന്റെ എംഎല്‍എമാരെയും എംപി മാരെയും രാജിവെപ്പിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. കേന്ദ്രത്തല്‍ ഒരു പക്ഷെ ഇതു വലിയ ക്ഷീണം സംഭവച്ചേക്കില്ല. എന്നാല്‍ കേരളത്തില്‍ ഇതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അന്ത്യമാകും. മാണിഗ്രൂപ്പിലെ മന്ത്രി പിജെ ജോസഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ സംബന്ധിച്ച് എല്‍ഡിഎഫിലേക്കു പോകുന്നതിനുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മോന്‍ജോസഫിനേയും കൂട്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാതെ തന്നെ പിജെ ജോസഫ് എല്‍ഡിഎഫിലേക്കു ചേക്കാറാന്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
എന്നാല്‍ കെഎം മാണിയുടെ ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു. യുഡിഎഫിലെ മറ്റു ചില ഘടകകക്ഷികള്‍ക്കും ഈ അഭിപ്രായമാണുള്ളത്. മുസ്‌ലിം ലീഗ് തല്‍ക്കാലം മാണിക്കെതിരെ ഒന്നും സംസാരിക്കില്ല. കാരണം അഞ്ചാം മന്ത്രി പോക്കറ്റിലാകാതെ കമന്റ് അടിച്ചാല്‍ മാണി തിരിച്ച് കൊത്തിയാല്‍ സംഗതി നഷ്ടം ലീഗിനാണ്. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചു സമരത്തിനിറങ്ങിയാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ചെറിയ നഷ്ടം സംഭവിച്ചാലും ഭാവിയില്‍ അത് വലിയ ഗുണം ചെയ്യുമെന്നാണ് മാണിഗ്രൂപ്പിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിനോടു അനുഭാവം പുലര്‍ത്തുന്ന സമീപനങ്ങളാണ് മാണി ഗ്രൂപ്പ് സ്വീകരിച്ചുവരുന്നത്.
കല്ലിനും മുള്ളിനും ഏല്‍ക്കാതെ പ്രശ്‌നം പരിഹരിക്കുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മുമ്പിലുള്ളത്. അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ തീരുമാനങ്ങളും നടപടികളും എടുക്കേണ്ടതുണ്ട്. തന്റെ സര്‍ക്കാര്‍ തകരാതെ സൂക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. പിറവം ഉപതിരഞ്ഞെടുപ്പും മുഖ്യമന്ത്രിയ്ക്ക് മുമ്പിലുള്ള മറ്റൊരു ഭീഷണിയാണ്.

അഞ്ചാം മന്ത്രി: കോണ്‍ഗ്രസിന് സമ്മതം; കാത്തിരിക്കാന്‍ നിര്‍ദേശം

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിന് ഒടുവില്‍ കോണ്‍ഗ്രസ് സമ്മതം മൂളി. പക്ഷെ, പിറവം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് മാത്രം. പിറവം തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികള്‍ പോലൂം ആരംഭിക്കാത്ത സാഹജര്യത്തില്‍ മന്ത്രി സ്ഥാനം സ്വപ്നം കാണുന്ന മഞ്ഞളാംകുഴി അലിക്കും അനുയായികള്‍ക്കും ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന ലീഗിന്റെ ഉന്നതരാഷ്ട്രീയകാര്യ സമമിതി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇനിയും കുറച്ചു കാലം കൂടി കാത്തിരിക്കാനാണ് അവര്‍ അലിയ്ക്ക് നല്‍കിയ നിര്‍ദേശം. പിറവത്ത് യുഡിഎഫ് പരാജയപ്പെട്ടാല്‍ ഈ സ്വപ്നങ്ങള്‍ ഒരു പക്ഷെ അസ്ഥാനത്താകും. യുഡിഎഫ് പരാജയപ്പെടുകയും രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംഭവിക്കുകയും ചെയ്താല്‍ പതിറ്റാണ്ടുകളായി മങ്കടക്കാര്‍ കാത്തിരുന്ന 'മന്ത്രി' ഇല്ലാതാകും.
മഞ്ഞളാംകുഴിയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കാതെ നീട്ടികൊണ്ടുപോകുന്നത് അലി അനുകൂലികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഒടുവില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം അഞ്ചാം മന്ത്രി പ്രഖ്യാപനവും സത്യപ്രഖ്യാപനവും ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. മുസ്‌ലിം ലീഗ് നേതാക്കള്‍ പത്രപ്രസ്താവനകള്‍ നടത്തുകയെന്നല്ലാതെ കാര്യമായി ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് അലി അനുകൂലികള്‍ ആരോപിക്കുന്നത്. അതിനാലാണ് മുന്നണിയില്‍ നിര്‍ണായക ശക്തിയായിരുന്നിട്ടുപോലും ലീഗിന് അത് നേടിയെടുക്കാനാവാത്തത് എന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ വിഎസ് മന്ത്രിസഭയില്‍ അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കുമെന്ന സിപിഎമ്മിന്റെ വാഗ്ദാനം അവസാനം വരെ പാലിക്കാതെ വന്നപ്പോള്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയ അലിക്ക് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗാദാനം ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിലെ ചില പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനെ തുര്‍ന്ന് മങ്കടയില്‍ നിന്നും അലിയെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്റെ കയ്യില്‍ നിന്നും പെരിന്തല്‍മണ്ണ അലി പിടിച്ചെടുത്തു. മണ്ഡലം പിടിച്ചു നല്‍കിയാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് അലിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെയാണ് മന്ത്രിമാരെ പ്രഖ്യപിച്ചപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയെ പ്രഖ്യപിച്ചത്. യുഡിഎഫ് മുസ്‌ലിം ലീഗിന് നാല് മന്ത്രിമാരെ നല്‍കിയപ്പോള്‍ യുഡിഎഫ് പോലും അറിയാതെ മുസ്‌ലിം ലീഗ് അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് മാണി ഗ്രൂപ്പും വിലപേശി. ലീഗിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാമെന്ന് അറിയിച്ചെങ്കിലും ലീഗ് തൃപ്തിപ്പെട്ടില്ല. ഒടുവില്‍ ചീഫ് വിപ്പ് സ്ഥാനം മാണിയ്ക്ക് ലഭിച്ചു. മന്ത്രി സ്ഥാനം എന്ന വാശിയില്‍ കടിച്ചു തൂങ്ങിയ ലീഗിന് ഇപ്പോഴും ഒന്നും ലഭിച്ചിട്ടില്ല. അലിയ്ക്ക് മന്ത്രി സ്ഥാനം നല്‍കാതെ നീട്ടി കൊണ്ടു പോകുന്നതിനെതിരെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും അലിയുടെ മന്ത്രിസ്ഥാനമാണ്.
ഇനിയും നീട്ടികൊണ്ടുപോകാതെ മങ്കടക്കാരുടെ സ്വപ്നമായ മന്ത്രി സ്ഥാനം നല്‍കണമെന്നാണ് അലി അലി അനുകൂലികളുടെ ആവശ്യം. അല്ലെങ്കില്‍ അഞ്ചാം മന്ത്രിയില്ലെന്ന് പറയാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയ്യറാകണം.


-മിന്‍ശാദ് അഹ്മദ്‌

Friday, December 9, 2011

മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും

 കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌ ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക. ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു. എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും സയ്യിദ് തുറാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.

Wednesday, September 21, 2011

മുസ്‌ലിം ലീഗിന്റെ ചാനല്‍ സ്വപ്നങ്ങള്‍ക്ക് എന്തുപറ്റി?




ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐ.യു.എം.എല്‍) ചാനല്‍ തുടങ്ങാന്‍ ഒരുങ്ങിയിട്ട് കാലങ്ങളേറെയായി. തൊട്ടതെല്ലാം പൊന്നാക്കുന്ന ലീഗിന് ചാനല്‍ സ്വപ്‌നം മാത്രമാവുകയാണ്. ഒരു ചാനല്‍ തുടങ്ങാനുള്ള സംഘടനാ ശക്തിയോ, വലുപ്പമോ ലീഗിന് ഇല്ലാഞ്ഞിട്ടല്ല. എന്നാല്‍ ചാനല്‍ തുടങ്ങാനുള്ള ശ്രമം മാത്രം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി തുടങ്ങാനിരുന്ന ചാനല്‍ ഐ.ബി.സി അടച്ചുപൂട്ടിയതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. ഇതോടെ മുസ്‌ലിം ലീഗിന്റെ പുതിയ ചാനല്‍ സ്വപ്‌നവും അകാല ചരമമടഞ്ഞു. സാമ്പത്തികമാണ് പോലും പ്രശ്‌നം. അധിക വൈകാതെ അടുത്ത പ്രൊജക്ട് വന്നേക്കും.
ഇന്ത്യവിഷന്‍ തുടങ്ങുന്ന സമയത്ത് ലീഗിന്റെ ചാനലെന്ന് ഏറെ കൊട്ടിയാഘോഷിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരും അനുഭാവികളുമായവര്‍ ധാരാളം അതില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിലെ അനിഷേധ്യനായ നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ പൊന്നോമന പുത്രന്‍ ഡോ. എം.കെ മുനീര്‍ ചാനലിന്റെ ചെയര്‍മാനാണെന്നറിഞ്ഞതോടെ ലീഗുകാര്‍ക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. മുനീര്‍ സാഹിബ് നേതൃത്വം കൊടുക്കുന്ന ചാനല്‍ ലീഗിന്റേതല്ലാതെ പിന്നെ ആരുടേതാണ് എന്ന മട്ടിലായിരുന്നു ലീഗുകാര്‍. അതിനാല്‍ ഇന്ത്യാവിഷന്റെ വിജയത്തിന് വേണ്ടി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും അനുഭാവികളുമെല്ലാം അക്ഷീണം പ്രവര്‍ത്തിച്ചു.
മുസ്‌ലിം ലീഗിന്റേയും ഒപ്പം സമുദായത്തിന്റേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ചാനല്‍ സ്വപ്‌നം കണ്ടവര്‍ പിന്നീട് നിരാശരാകുന്ന കാഴ്ചയാണ് കണ്ടത്. തങ്ങളുടെ സ്വപ്‌ന ചാനലല്ല ഇന്ത്യവിഷന്‍ എന്ന് തിരിച്ചറിയാന്‍ ഇത്തിരി വൈകി. ഒടുവില്‍ തോളിലിരുന്ന് ചെവികടിച്ചത് പോലെയായി. മുസ്‌ലിം ലീഗുകാര്‍ ഏറെ സ്‌നേഹിച്ച ചാനലാണ് ഇന്ത്യാവിഷന്‍. എന്നാല്‍ ഇന്ന് മുസ്‌ലിം ലീഗുകാര്‍ ഏറ്റവും വെറുക്കുന്നതും ഇന്ത്യാവിഷന്‍ തന്നെ.
മുസ്‌ലിം ലീഗിലെ രാഷ്ട്രീയ ചാണക്യനായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെ തൊട്ടുകളിച്ചാല്‍ വിവരമറിയും. ലീഗുകാരന്റെ സ്വന്തം കുഞ്ഞാപ്പയാണത്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യമായി വാര്‍ത്ത നല്‍കിയത് ഇന്ത്യവിഷനാണെന്ന് പറയുമ്പോള്‍ ലീഗുകാര്‍ അത് പൊറുക്കുമോ? ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ ചോര നീരാക്കി അധ്വാനിച്ച് ഇന്ത്യാവിഷന്റെ ഷെയര്‍ വാങ്ങിയത് മുസ്‌ലിം ലീഗിനെ സ്‌നേഹിച്ചാണ്. ലീഗ് കഴിഞ്ഞിട്ടാണ് അവര്‍ക്ക് അവരുടെ കുടുംബവും മറ്റുമെല്ലാം. കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത ഇന്ത്യവിഷന്‍ പുറത്ത് വിട്ടതോടെ തങ്ങളുടെ ചാനല്‍ എന്ന് ലീഗുകാര്‍ പറഞ്ഞിരുന്ന ഇന്ത്യവിഷന്‍ ഓഫീസുകള്‍ക്ക് നേരെ മാര്‍ച്ചും അക്രമങ്ങളും നടന്നു. മക്കയിലായിരുന്ന കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞ് കരിപ്പൂരിലെത്തിയപ്പോള്‍ സാഹിബിന് ലീഗുകാരുടെ ഊഷ്മള വരവേല്‍പ്പ്. പക്ഷെ, ഇത്തിരി ഏറിപ്പോയി. വിമാനത്താവളത്തിന്റെ മുകളില്‍ ലീഗിന്റെ പതാക ഉയര്‍ത്തി. എയര്‍പോര്‍ട്ടില്‍ വന്ന പത്രക്കാരെയെല്ലാം അടിച്ചോടിച്ചു. ഒടുവില്‍ സാഹിബ് ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെച്ചു. അപ്പോഴും ചാനലിന്റെ ചെയര്‍മാന്‍ മുനീര്‍ തന്നെയായിരുന്നു. മുനീറിനെതിരെ ലീഗില്‍ വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടായി. പക്ഷെ നടപടിയൊന്നും ഉണ്ടായില്ലെന്ന് മാത്രം. ഇന്ത്യാവിഷന്‍ സ്വതന്ത്ര ചാനലാണെന്നും ലീഗിന്റേതല്ലെന്നും ലീഗുകാര്‍ അറിയുന്നത് അപ്പോഴാണ്. അല്‍പം കഴിഞ്ഞപ്പോഴേക്കും കുഞ്ഞാപ്പ വീണ്ടും ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിയില്‍ സജീവമായി. സ്വന്തമായ ചാനലെന്ന ആശയം വീണ്ടും ഉദിച്ചു. അങ്ങനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
കുഞ്ഞാലിക്കുട്ടി ചെയര്‍മനായി ഐ.ബി.സി എന്ന പേരില്‍ ചാനല്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. കേരള ഇ- മീഡിയ ഡെവലപ്‌മെന്റ് ആന്റ് സര്‍വ്വീസസ്(കെഡ്‌സ്) എന്ന എന്ന കമ്പനിയെയാണ് ചാനല്‍ ഐ.ബി.സി യുടെ പ്രമോട്ടര്‍മാരായി പ്രഖാപിച്ചിരുന്നത്. കോഴിക്കോട് മിനി ബൈപാസ് റോഡില്‍ ചാനലിന്റെ ഓഫീസും പ്രവര്‍ത്തനം തുടങ്ങി. 70 ഓളം പേരെ വിവിധ സെക്ഷനുകളിലേക്കായി ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കുകയും ഇവര്‍ക്കുവെണ്ട പരിശിലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യ വിഷനില്‍ നിന്നും രാജി വെച്ചുവന്ന കെ. പി. ഗോപീകൃഷണനാണ് എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റത്. എം.ഡിയായി സെയ്ഫൂദ്ദീനെയും, വൈസ് ചെയര്‍മാനായി കുഞ്ഞിഖാദറിനെയും നിയമിച്ചിരുന്നു. റെനു കുരുവിളയായിരുന്നു ജനറല്‍ മാനേജര്‍. തിരഞ്ഞെടുപ്പിന് മുമ്പ് കേബിള്‍ വഴി ചാനല്‍ സംപ്രേക്ഷണം തുടങ്ങാനും പിന്നീട് സാറ്റലൈറ്റിലേക്ക് മാറാനുമായിരുന്നു പദ്ധതി.
ഇന്ത്യാവിഷന് പണം നല്‍കിയത് എം.കെ മുനീറിനെ കണ്ടാണ്. ഇത് പോലെ ഇനി വഞ്ചിതരാകാനില്ലെന്ന ചില ലീഗുകാരുടെ നിലപാടുകള്‍ ചാനല്‍ ഐ.ബി.സിയെ ബാധിച്ചു. ഇനി വടികൊടുത്ത് അടിവാങ്ങിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പലരും. ചാനല്‍ ഐ.ബി.സിയെ പ്രതീക്ഷച്ചത് പോലെ മുന്നോട്ട് കൊണ്ടുപോകാനായില്ല. സാമ്പത്തീക ബുദ്ധിമുട്ടിനപ്പുറം വലിയൊരു വിഭാഗം ലീഗുകാരുടെ എതിര്‍പ്പും ചാനല്‍ സ്വപ്‌നത്തിന് തിരിച്ചടിയായിട്ടുണ്ട്. ഐ.ബി.സിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഐസ്‌ക്രീം കേസുമായി ഇന്ത്യാവിഷന്‍ രണ്ടാമതും എത്തിയത്. തിരഞ്ഞെടുപ്പിന്റെ വക്കിലെത്തിയ സമയത്ത് ഇത്തരത്തിലുള്ള ആരോപണം ലീഗിന് തലവേദനയായി. അതിനാല്‍ ചാനല്‍ ഐ.ബി.സിയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് തീരെ കഴിയാതെയായി. നാല് മാസത്തോളം ജീവനക്കാര്‍ ശമ്പളം നല്‍കിയിട്ടില്ലായിരുന്നു. പലരും മറ്റുള്ളവയിലേക്ക് ചേക്കേറി. ബാക്കിയുള്ളവര്‍ കേസുകൊടുക്കാനുള്ള തയ്യറെടുപ്പിലായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ മാസം ജീവനക്കാരെ വിളിച്ചു ചേര്‍ത്ത് ചാനല്‍ അടച്ചുപൂട്ടിതായി പ്രഖ്യാപിച്ചത്.
അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആശിഖ് പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാകുന്നു. ഐ.ബി.സിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന കെ. പി. ഗോപികൃഷണനാണ് പുതിയ ചാനലിന്റെ സി.ഇ.ഒ. എന്നാല്‍ ഗോപീകൃഷ്ണനേക്കാള്‍ പരിചയ സമ്പന്നരായ ആരെയെങ്കലും ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ചാനല്‍ ഐ.ബി.സിയില്‍ നിയമിതരായ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ലീഗിനുള്ളില്‍ വന്‍ എതിര്‍പ്പാണുണ്ടായിരുന്നത്. അതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ ചാനലിലേക്ക് ഐ.ബി.സി.യിലുണ്ടായിരുന്ന വാര്‍ത്താവിഭാഗം ജീവനക്കാരെ എടുത്തേക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ പുതിയ ചാനല്‍ തുടങ്ങിയാലും ഇത് ഇന്നല്ലെങ്കില്‍ നാളെ മറ്റൊരു ഇന്ത്യവിഷനായേക്കക്കുമോയെന്ന ഭയവും ലീഗുകാര്‍ക്കുണ്ട്. എന്നാലും ലീഗിന് സ്വന്തമനായി ഒരു ചാനല്‍ പ്രതീക്ഷിച്ചിരിക്കുകായണ് നല്ലൊരു വിഭാഗം ലീഗുകാര്‍.

http://kvartha.com/profiles/blogs/6430427:BlogPost:25321


Tuesday, August 9, 2011

പാമൊയിലില്‍ തെന്നി വീഴുമോ?


 രണ്ടുകാലില്‍ നേരാവണ്ണം എണീറ്റു നില്‍ക്കാനാവാത്ത ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പാമൊയില്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കും. പാമൊയിലില്‍ തെന്നിവീണത് പ്രമുഖ നോതാക്കന്‍മാരാണ്. കെ കരുണാകരന്‍ മുതല്‍ ഒടുവില്‍ വീഴ്ത്തിയത് ചീഫ് വിജിലന്‍സ് കമ്മീഷണറായിരുന്ന പി.ജെ തോമസിനെയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ വാളോങ്ങി നില്‍ക്കുന്നു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു വിശദീകരിച്ച് വിജിലന്‍സ് ഹാജരാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേക ജഡ്ജി പി കെ ഹനീഫ നിര്‍ദേശിച്ചു.

1991- 92 കാലത്താണ് വിവാദമായ പാമൊലിന്‍ ഇടപാട്. പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷനില്‍ നിന്ന് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തിരുന്നു കേരള സര്‍ക്കാര്‍. സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതല്‍ നിരക്കിന് പാമോയില്‍ ഇറക്കുമതി ചെയ്തുവെന്നായിരുന്നു കേസ്. അന്താരാഷ്ട്ര വിപണിയില്‍ ഒടു ടണ്‍ പാമൊയിലിന് 392.25 ഡോളര്‍ മാത്രം വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നിരക്കില്‍ ഇറക്കുമതി ചെയ്തുവെന്നും ഈ ഇടപാടില്‍ പൊതുഖജനാവിന് 2.32 കോടി രൂപ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടികാട്ടുന്നു. കെ. കരുണാകരനെ ലക്ഷ്യം വച്ചാണു പ്രതിപക്ഷം അന്ന് ആക്രമണം തുടങ്ങിയത്. 1997ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കെ. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആറു വര്‍ഷത്തിനു ശേഷമാണു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതില്‍ 23ാം സാക്ഷിയായിരുന്നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജന്‍ഡയായി പാമോയില്‍ ഇറക്കുമതി വിഷയം ചര്‍ച്ചയ്‌ക്കെടുത്തതും ഒരു മാസത്തിലധികം ഈ ഫയല്‍ ധനവകുപ്പിലായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ സാക്ഷിയാക്കിയത്.

2005ല്‍ അധികാരത്തിലെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ കേസ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്തു കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കി. അദ്ദേഹം അന്തരിച്ച ശേഷം 2011ല്‍ കേസ് വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്കു വന്നു. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും സകറിയാ മാത്യുവും ഉള്‍പ്പെടെ എല്ലാ പ്രതികളും തുടര്‍ന്ന് ഒഴിവാക്കല്‍ ഹര്‍ജി നല്‍കി. മുസ്തഫയുടെ ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചതിനെച്ചൊല്ലി വിവാദങ്ങളുണ്ടായി. തുടര്‍ന്നു കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തണമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് 2011 ഫെബ്രുവരി 26ന് ഹര്‍ജി നല്‍കി. മാര്‍ച്ച് 14ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 13നു നല്‍കി. അന്ന് ഇടതു സര്‍ക്കാരായിരുന്നു അധികാരത്തില്‍. പുതുതായി ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തള്ളിയത്.

പാമൊലിന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തനിക്ക് അറിയാമെന്ന് 2005 ജനുവരി 19നു ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് വഴിത്തിരിവായത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച എല്ലാ കാര്യവും അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയ്ക്കു പുറത്ത് പ്രത്യേക വിഷയമായി കൊണ്ടുവരണമെന്ന അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയുടെ നിര്‍ദേശം ധനമന്ത്രിയും അംഗീകരിച്ച് ഒപ്പുവച്ചു. ഇറക്കുമതിയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അംഗീകരിക്കാനാകില്ല. ഫയല്‍ ഒന്നരമാസം ധനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. 15 ശതമാനം കമീഷന്‍ നല്‍കണമെന്ന വ്യവസ്ഥ ഉമ്മന്‍ചാണ്ടിക്കും അറിവുള്ളതായിരുന്നു. തുടങ്ങിയവയാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് പ്രധാനമായും കോടതിപറയുന്നത്.

കേസില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് ന്‌ലകാനാണ് കോടതി പറഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വന്നാല്‍ തന്നെ അന്വേഷണത്തിലെ വിശ്വാസതയെ ചോദ്യം ചെയ്യപ്പെടും. വരും ദിവസങ്ങളില്‍ യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്ന പിന്തുണയെ ആശ്രയിച്ചാവും അദ്ദേഹത്തിന്റെ ഭാവി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് പോര് ശക്തമായ കോണ്‍ഗ്രസില്‍ ഇനി എന്തെല്ലാമാണ്‌ നടക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

Monday, August 8, 2011

റമസാന്‍: പാപമോചനത്തിന്റെ നാളുകള്‍

വിശുദ്ധമായ റമസാന്‍ മാസം അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ മാസമാണ്. പാപമോചനം തേടിയും കൂടുതല്‍ ആരാധനകള്‍ ചെയ്തും ആത്മീയമായ പുരോഗതി നേടാന്‍ വിശ്വാസികള്‍ക്ക് റമസാന്‍ അവസരമൊരുക്കുന്നു. ഈ പുണ്യമാസത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഐഛീക ആരാധനകള്‍ക്ക് (സുന്നത്ത്) നിര്‍ബന്ധ ആരാധനകളുടെ (ഫര്‍ള്) കൂലിയും നിര്‍ബന്ധ ആരാധനകള്‍ക്ക് എഴുപതിലധികം മടങ്ങ്‌ പ്രതിഫലവും ലഭിക്കുന്ന റമസാന്‍ മാസത്തെ ഗൗരവത്തോടെ കാണാന്‍ വിശ്വാസികള്‍ക്കാവണം. ഓരോ ദിവസങ്ങളും കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്ത് അല്ലാഹുവിന്റെ പ്രീതി നേടാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
ആരാധനകള്‍ക്ക് മുന്‍പത്തേക്കാള്‍ ആവേശം കണ്ടുവരുന്ന കാലമാണിത്. കഴിഞ്ഞ് പോയ കാലത്തെ തെറ്റുകള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് പലരും ആരാധനകള്‍ ആരംഭിക്കുന്ന പുണ്യമാസമാണ്‌ റമസാന്‍. അള്ളാഹുവിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നിട്ടിരിക്കുന്ന കാലം. ഈമാസത്തില്‍ തെറ്റുകളില്‍ നിന്ന് മോചനം തേടാന്‍ വിശ്വാസികള്‍ക്കാവണം.
വിശുദ്ധ ഖുര്‍ആന്‍ ജ്ഞാനത്തിന്റെ അക്ഷയ ഖനിയാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. ഖുര്‍ആനിലെ ഒരു അക്ഷരം ഈ വിശുദ്ധമാസത്തില്‍ പാരായണം ചെയ്താല്‍ 10 പ്രതിഫലം നബി (സ) വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈമാസത്തില്‍ വിശ്വാസികള്‍ ഖുര്‍ആര്‍ പാരായണത്തില്‍ മുഴുകുന്നു. ഖുര്‍ആനിന്റെ വാര്‍ഷികം കൂടിയായ ഈമാസത്തില്‍ ഖുആന്‍ പഠന ക്ലാസുകളും ഖുര്‍ആനിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവിധ പരിപാടികളും നാടുനീളെ സംഘടിപ്പിക്കുന്നു. എന്നാല്‍ വിശുദ്ധ റമസാനില്‍ വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഖുര്‍ആന്‍ പാരായണത്തിനാണ്‌.
അല്ലാഹു ബഹുമാനിച്ചതും ആദരിച്ചതുമായ വ്യക്തികളേയും വസ്തുക്കളേയും ബഹുമാനിക്കലും ആദരിക്കലും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. മതത്തിന്റെ അംഗീകൃത അടയാളങ്ങളെ ബഹുമാനിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വിശുദ്ധ റമസാന്‍ മാസത്തില്‍ വിശ്വാസികള്‍ ഈവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഖുര്‍ആന്‍, പള്ളികള്‍, മദ്‌റസകള്‍, മതപണ്ഡിതര്‍ എന്നിങ്ങനെ അല്ലാഹു ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത ഒന്നിനേയും വിശ്വാസികള്‍ നിന്ദിച്ചു കൂടാ.
നമ്മുടെ നാടുകളിലെ പള്ളികള്‍ ഈ വിശുദ്ധമാസത്തില്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞ് കവിയുന്നത് പതിവാണ്‌.അല്ലാഹുവിന്റെ കല്‍പ്പനകളേയും അല്ലാഹു വിലക്കിയതിനേയും വേണ്ടവിധം കൈകാര്യം ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. നമ്മുടെ ചുറ്റുപാടുമുള്ള സാഹചര്യം തെറ്റിലേക്ക് മാടി വിളിക്കുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുന്ന മാസമാണ്‌ വിശുദ്ധറമസാന്‍.

Sunday, July 31, 2011

മറക്കാനാവാത്ത അനിപ്പൂര്‍ യാത്ര

വിശുദ്ധ റമസാന്‍ മാസമെത്തിയാല്‍ എല്ലാവരും നിസ്‌കരിക്കുകയും നോമ്പെടുക്കുകയും സക്കാത്തും ദാന-ധര്‍മങ്ങളെല്ലാം ചെയ്യുന്നതാണ് നാം കാണുന്നത്. മുസ്‌ലിം ഉമ്മത്തിന് അല്ലാഹു വലിയ അനുഗ്രഹം ചൊരിഞ്ഞ മാസമാണിത്. 

എല്ലാ റമസാന്‍ മാസം എത്തിയാലും പള്ളിയില്‍ ഖുര്‍ആന്‍ ഓതിയും നിസ്‌കരിച്ചും വീട്ടില്‍ ഉമ്മയെ ഭക്ഷണം തയ്യാറാക്കാന്‍ സഹായിച്ചും മറ്റുമാണ് സമയം ചിലവഴിക്കാറുള്ളത്. എന്നുവെച്ചാല്‍ മറ്റുമാസങ്ങളെ പോലെ മറ്റുകളികളിലൊന്നും ഏര്‍പ്പെടാതെ ശരീരത്തേയും മനസിനേയും സംസ്‌കരിച്ചടുക്കുകയാണ് ചെയ്യുന്നത്.

ഞാനും എന്റെ സഹ പ്രവര്‍ത്തകരായ ഇര്‍ഷാദും ഉമറും അനിപ്പൂരിലേക്കുള്ള ബസ് കാത്ത് നിന്നു. ഞങ്ങളുടെ മുമ്പില്‍ കണ്ട ഒരു കച്ചവടക്കാരനോട് ബസ് എപ്പോള്‍ വരുമെന്ന് ചേദിച്ചു. ഉടനെ വരുമെന്നും കുറച്ചപ്പുറത്ത് നില്‍ക്കുന്ന സ്ത്രിയെ ചൂണ്ടികാണിച്ച് അവര്‍ അവിടേക്കാണെന്നും പറഞ്ഞു. 5 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ആസ്ത്രിയുടെ അടുത്തേക്ക് ചെന്നു. സംസാരിക്കുന്നതിനിടെ ഞാന്‍ പേര് ചോദിച്ചു. ഞെട്ടിപ്പോയി. പോകാനിരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഏകദേശം ധാരണയായി. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. ആ സ്ത്രി ഏകദേശം 50 വയസ് പ്രായം ഉണ്ടാകും. സാരിയും ബ്ലൗസുമാണ് വേഷം. ഞങ്ങള്‍ ഇവിടേക്ക് പോരുന്നതിന് മുമ്പ് കല്ലേക്കാട് ഹസനിയയില്‍ പോയിരുന്നു. അവിടെ നിന്ന് അനിപ്പൂരിലേക്ക് പുറപ്പെടും മുമ്പെ അവര്‍ പറഞ്ഞിരുന്നു മതമെന്തെന്നറിയാത്തവരാണ് ടെയുള്ള മിക്കവരും.
ബസ് വന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറെ പോയപ്പോള്‍ ആ സത്രി ഞങ്ങളോട് ഇറങ്ങാനായെന്ന് പറഞ്ഞു. ഇനി ഏകദേശം 3 കിലോമീറ്റര്‍ നടക്കണം ലക്ഷ്യ സ്ഥലത്തെത്താന്‍. രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ആ സ്ത്രിയുടെ കൂടെ നടന്നു. കുറച്ചെത്തിയപ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ ഒരു യുതിയും യുവാവും ആടി പാടി വരുന്നത് കണ്ടു. ഈ അടുത്ത് വിവാഹം കഴിച്ചവരാണെന്ന് ധരിച്ചു. ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ ബൈക്ക് ബ്രൈക്കിട്ടു. ആ സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു. അവര്‍ പോയി. അതാരാണെന്ന് ഞാന്‍ ചോദിച്ചു. അവരുടെ മരുമകളാണെന്ന് (മകന്റെ ഭാര്യ) പറഞ്ഞു. നിങ്ങളുടെ മകനാണോ ആ ബൈക്ക് ഓടിച്ചതെന്ന് ചോദിച്ചപ്പോള്‍ അല്ല, മകന്റെ കൂട്ടുകാരനാണെന്നും അവര്‍ ടൗണില്‍ പോയി വരികയാണ്. മകന്‍ വേലക്ക് പോയിട്ടുണ്ടെന്നും ഒരു കൂസലും കൂടാതെ അവര്‍ പറഞ്ഞപ്പോള്‍ കേട്ട് നില്‍ക്കാനല്ലാതെ ഞങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.

അങ്ങനെ ഞങ്ങള്‍ അനിപ്പൂരിലെത്തി. അവിടെ പള്ളിയില്‍ കൂടാമെന്ന് കരുതി. പക്ഷെ എന്ത് ചെയ്യാന്‍ അതിനുള്ള ഒരു സൗകര്യവലും അവിടെയില്ല. അസര്‍ നിസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ അവിടെ കറങ്ങി. നല്ല രസമുള്ള നാട്. ധാരാളം വയലുകള്‍. മുഴുവന്‍ കൃഷി. അവിടെ പ്രധാനമായും തക്കാളി കൃഷിയാണ്. എല്ലാവരും കര്‍ഷകരും. നോമ്പ് തുറക്കാന്‍ ഒരു മാര്‍ഗ്ഗവും കാണ്ടില്ല. മഗ്‌രിബിന് അല്‍പ്പം മുമ്പ് പള്ളിയില്‍ കഞ്ഞി വിതരണം നടക്കും. വൈകീട്ട് അഞ്ച് മണിയോടെ, ഞങ്ങള്‍ മലപ്പുറത്ത് നിന്ന് വരുന്നവരാണെന്ന് അറിഞ്ഞ ഒരു കര്‍ഷകന്‍ മലപ്പുറം കോട്ടക്കലിലുള്ള ഒരു ഹാജിയാര്‍ കുറച്ച് അകലെയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അയാളെ തേടി പുറപ്പെട്ടു. സന്തോഷത്തോടെ അയാള്‍ ഞങ്ങളെ സ്വീകരിച്ചു. അവിടെനിന്നും നോമ്പ് തുറന്ന് പള്ളിയില്‍ വന്നു. നിസാകാരം കഴിഞ്ഞു. അല്‍പനേരം വിശ്രമിച്ചു. ഇശാ നിസ്‌കരം കഴിഞ്ഞു തറാവീഹ് കഴിഞ്ഞതിന് ശേഷം പള്ളിയിലേക്ക് വന്ന ആളുകളുമായി സംസാരിച്ചു. അവിടെയുള്ളവര്‍ക്ക് മിക്കവര്‍ക്കും നിസ്‌കാരം അറിയില്ല.


തൊട്ടടുത്ത ദിവസം ആ ഗ്രാമത്തിലെ വീടുകള്‍ കയറിയിറങ്ങി. അവരുടെ പ്രത്യേക സംസ്‌കാരവും രീതികളുമെല്ലാം മനസിലാക്കി. ഏകദേശം ഉച്ചക്ക് 12 മണിയായപ്പോള്‍ ഞങ്ങള്‍ ഒരു വീട്ടിലെത്തി. വീടിന്റെ പുറത്ത് ആരെയും കാണുന്നില്ല. വാതിലുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. വിളിച്ചപ്പോള്‍ ഒരു കയ്യില്‍ ചോറ് കഴിക്കുന്ന പാത്രം പിടിച്ചിരിക്കുന്ന ഒരു വീട്ടമ്മയെയാണ് കണ്ട്. ഞങ്ങല്‍ മലപ്പുറത്ത് വരികയാണ്. നിങ്ങളെയെല്ലാം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളോട് ഇരിക്കാനും ചോറ് കഴിക്കാനും പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് രഹസ്യം മനസിലായത്. റമസാന്‍ മൂന്നായിട്ടും അവര്‍ റമസാന്‍ എത്തിയത് അറിഞ്ഞിട്ടില്ലായിരുന്നു. ഞങ്ങള്‍ ആ ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുത്തതിന് ശേഷം അവിടെ നിന്നും മടങ്ങി.

കാശ്മീരിലെ വനിതാ ആത്മഹത്യ


ര്‍സാന അഖ്തറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് 16-ാം വയസിലായിരുന്നു. 18ാം വയസില്‍ വിവാഹം കഴിഞ്ഞ അവള്‍ ഭര്‍തൃഗ്രഹത്തിലെ പീഢനം സഹിക്കാന്‍ കഴിയാതെ തന്റെ 9 മാസം പ്രായമായ മകളെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്‍പിച്ച് 20-ാം വയസില്‍ തീകൊളുത്തി ജീവനൊടുക്കി. ആറ് മക്കളുടെ ഉമ്മയായ ശാഹിദ 60 ശതമാനം പൊള്ളലേറ്റാണ് ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ഹോസ്പിറ്റലില്‍ മരണത്തിന് കീഴടങ്ങിയത്.
ശ്രീനഗറിലെ പ്രധാന ആശുപത്രികളായ എസ്.എം.എച്ച്.എസിലും എസ്.കെ.ഐ.എം.എസിലും ആഴ്ചയില്‍ മൂന്ന്-നാല് ഇത്തരം കേസുകള്‍ എത്തുന്നുണ്ട്. ഗ്രാമപ്രദേശത്തുള്ള കേസുകളൊന്നും ഇവിടെയെത്താറില്ല. ഗുരുതരമായി പരുക്കേറ്റ ഇവരെ ഇവിടെയെത്തിക്കുമ്പോഴേക്കും മരണപ്പടല്‍ പതിവാണ്. ഗുരുതരമായി പരുക്കേറ്റവരെ മരിക്കുന്നതിന്റെ മുമ്പ് 30 ശതമാനം മാത്രമാണ് ശ്രിനഗറിലെ ഹോസ്പിറ്റലുകളില്‍ എത്തിക്കാനാകുന്നത്. കാശ്മീരിലെ ഏറ്റവും പാവപ്പെട്ട വീടുകളില്‍ പോലും തീപ്പെട്ടിയും പാചകവാതകവും സുലഭമാണ്.
ഇത് രണ്ടും അവരുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. പക്ഷേ ഇത് തന്നെയാണ് ദാരിദ്രത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാനും അവര്‍ ഉപയോഗിക്കുന്നത്. കാശ്മീരിലെ ആശുപത്രികളില്‍ കഴിയുന്ന സ്ത്രീകളില്‍ അധികവും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരാണ്.
1989-90 ന് ശേഷം കാശ്മീരിലെ വിഭാഗീയ സംഘട്ടനകളെ തുടര്‍ന്ന് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളായിരുന്നു. ലോകത്തിലെ ഇതര സംഘട്ടന മേഖലകളിലുള്ളതുപോലെ അവര്‍ ബാലാത്സംഗത്തിനും പീഢനത്തിനും ഇരയാവുകുയും അതിക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്തു. മെഡിസന്‍സ് സാന്‍സ് ഫ്രണ്ടിയേഴസ് നടത്തിയ പഠനമനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ ലൈഗീക ചൂഷണത്തിനിരയാകുന്നത് കാശ്മീരീ വനിതകളാണ്. (ഇത് ശ്രിലങ്കയേക്കാളും ചൈനെയേക്കാളും കൂടുതലാണ്).
കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം 2002-ല്‍ നടത്തിയ 10,000 കാശ്മീരീ വനിതകളില്‍ നടത്തിയ പഠനം പറയുന്നത്. വിധവകളില്‍ 90 ശതമാനവും പുനര്‍വിവാഹം കഴിക്കാത്തവരാണ്.
കാശ്മീരിലെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. ബഷീര്‍ അഹ്മദ് ദബ്‌ല പറയുന്നു: ലോകത്തിലുടനീളം സ്ത്രികളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ കാശ്മീര്‍ താഴ്‌വരയില്‍ ഇത് നേരെ വിപരീതമാണ്. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് കാശ്മീരിലെ വര്‍ദ്ധിച്ചുവരുന്ന സംഘട്ടനങ്ങളാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഒറ്റപ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും തനിയെ കുടുംബം പോറ്റേണ്ട അവസ്ഥയാണ്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും സാമ്പത്തീകമായോ, വൈകാരികമായോ പിന്തുണ ലഭിക്കാത്തത് അവരുടെ ജീവിതം ഏറെ ദുരിതത്തിലാക്കുന്നു. എസ്. എം. എച്ച്. എസ് ആശുപത്രിയിലെ ഡോ. നദീം പറയുന്നു: ജീവിത പങ്കാളിയേയും കുടുംബത്തിന്റെ അത്താണിയേയും നഷ്ടപ്പെടുന്ന സ്ത്രീകള്‍ വളരെ ദുരിതമാണ് അനുഭവിക്കുന്നത്.
പലരും കൗമാരപ്രായക്കാരാണ്. കുട്ടികളുമുണ്ട്. ചെറുപ്രായത്തിലെ മുഴുവന്‍ ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലിലിലാകുമ്പോള്‍ അത് ഏത് സ്ത്രികളേയും തളര്‍ത്തികളയും. ഭര്‍തൃ കുടുംബത്തില്‍ നിന്നോ, സ്വന്തം കുടുംബത്തില്‍ നിന്നോ പിന്തുണ ലഭിക്കാത്ത ഇവര്‍ മാനസീക പ്രയാസങ്ങളില്‍ അകപ്പെടുന്നു. ഭര്‍ത്താക്കന്‍മാര്‍ നഷ്ട്ടപ്പെട്ട ചില സ്ത്രികള്‍ കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ഭൂരിഭാഗം സ്ത്രികളും കുട്ടികളോടൊപ്പം തനിച്ചാണ് കഴിയുന്നത്. നിത്യജീവിതത്തിന് വേണ്ടി സമ്പാദിക്കുന്നതിന്റേയും കുട്ടികളെ വളര്‍ത്തേണ്ടതിന്റേയും വിദ്യാസമ്പന്നരാക്കേണ്ടതിന്റേയും ഉത്തരവാദിത്വം ഇവരില്‍ മനോവ്യധയുണ്ടാകാന്‍ കാരണമാകുന്നു. ഈ മാനസീക സമ്മര്‍ദ്ദം വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുമ്പോള്‍ ഒടുവില്‍ അവര്‍ സ്വയം ജീവനൊടുക്കുന്നു. (ഫര്‍സനയുടേയും ശാഹിദയുടേയും പേര് യഥാര്‍ത്ഥമല്ല
http://www.kvartha.com/article-about-women-suicide-at-kashmir-by-minshad-ahmed-131144.html

Wednesday, May 25, 2011

ഹൈക്കോടതി ഉത്തരവ്‌ മറയാക്കി പെപ്‌സി കൂടുതല്‍ ഭൂഗര്‍ഭജലം ഊറ്റമെന്ന്‌ ആശങ്ക

മിന്‍ശാദ്‌ അഹ്‌മദ്‌


പാലക്കാട്‌: കാഞ്ചിക്കോട്ടെ പെപ്‌സി കമ്പനി വിനിയോഗിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ്‌ സംബന്ധിച്ച്‌ പഠനം നടത്തി റിപ്പോര്‍ട്ട്‌ നല്‍കുന്നത്‌ വരെ ജലം ഊറ്റാനുള്ള ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രദേശവാസികള്‍ക്ക്‌ ആശങ്ക. ഉത്തരവിനെ മറയാക്കി കമ്പനി നിര്‍ബാധം ജലചൂഷണം തുടരുമെന്നാണ്‌ നാട്ടുകാര്‍ ഭയപ്പെടുന്നത്‌. ഭൂഗര്‍ഭജലത്തെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്നാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. പ്രദേശവാസികള്‍ കുടിവെള്ളത്തിനായി കേഴുമ്പോഴാണ്‌ കമ്പനിയുടെ ജലചൂഷണം നടക്കുന്നത്‌. 2000-ല്‍ സ്ഥാപിച്ച പെപ്‌സികോ ഇന്ത്യ ഹോള്‍ഡിംഗ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി ആറ്‌ ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭജലം ദിവസേനെ ഊറ്റുന്നുവെന്നാണ്‌ പറയുന്നത്‌. കമ്പനിയുടെ അകത്തേക്ക്‌ ആര്‍ക്കും പ്രവേശനമില്ലാത്തതിനാല്‍ എത്രത്തോളം ഭൂഗര്‍ഭജലം ഊറ്റുന്നുണ്ടെന്നുള്ള കണക്ക്‌ വ്യക്തമല്ല. വലിയ ഒമ്പതോളം കുഴല്‍ കിണറുകളില്‍ നിന്ന്‌ ദിനം പ്രതി 10 ലക്ഷത്തോളം ലിറ്റര്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു.
വി എസ്‌ സര്‍ക്കാര്‍ കമ്പനിക്ക്‌ ഊറ്റിയെടുക്കാവുന്ന ഭൂഗര്‍ഭജലത്തിന്റെ അളവ്‌ ദിവസേന 2.34 ലക്ഷം ലിറ്ററായി പരിമിതപ്പെടുത്തിയതിനെതിരെ പെപ്‌സികോ കമ്പനി നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. കമ്പനിക്ക്‌ നോട്ടീസ്‌ നല്‍കിയ ശേഷം സമഗ്ര പഠനം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കണം. അതുവരെ വ്യവസ്‌ഥകള്‍ക്കു വിധേയമായി ദിനംപ്രതി ആറുലക്ഷം ലീറ്റര്‍വരെ വെള്ളമൂറ്റുന്ന സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു. ഭൂഗര്‍ഭജലത്തിന്റെ ലഭ്യത, ഊറ്റിയെടുക്കാവുന്ന ജലത്തിന്റെ പരമാവധി പരിധി എന്നിവയെക്കുറിച്ചു പഠിക്കണം. ഇതുവരെ ലഭ്യമായ വിവരങ്ങളും പരിശോധിക്കണം. പരിശോധനാ സമയത്തു പ്രസക്‌തമായ മറ്റു വിവരങ്ങളുണ്ടെങ്കില്‍ അവയും സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടതി വ്യക്‌തമാക്കി.
പെപ്‌സി കമ്പനിയുടെ ജല ചൂഷണത്തിനെതിരെ നാട്ടുകാര്‍ ശക്തമായി രംഗത്ത്‌ വന്നതിനെ തുടര്‍ന്ന്‌ 2003 ല്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത്‌ കമ്പനിയുടെ ലൈസന്‍സ്‌ റദ്ദാക്കിയിരുന്നു. എന്നാല്‍ ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ കമ്പനി കോടതിയില്‍ പോയി. കോടതിയില്‍ നിന്ന്‌ കമ്പനിക്ക്‌ അനുകൂലമായ വിധിയുമുണ്ടായി. 2006ല്‍ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കി നല്‍കാന്‍ പഞ്ചായത്ത്‌ വിസമ്മതിച്ചു. തുടര്‍ന്ന്‌ ലൈസന്‍സ്‌ പുതുക്കാനായി കമ്പനി സുപ്രീംകോടതിയിലേക്ക്‌ പോയി. 2007 ല്‍ കേരളത്തിലെ വിദഗ്‌ധ സംഘം പഠനം നടത്തി അനുവദനീയമായതിലും 48.5 ശതമാനം വെള്ളം കൂടുതല്‍ ഊറ്റുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതിന്‌ നിയന്ത്രണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെ കോടതികളില്‍ നിന്നും താത്‌ക്കാലിക ഉത്തരവുകള്‍ നേടി കമ്പനി പ്രവര്‍ത്തനം തുടരുകയായിരുന്നു. ആരോഗ്യവകുപ്പ്‌ നടത്തിയ വിദഗ്‌ധ പഠനത്തില്‍ പ്രദേശത്തെ കിണറുകളില്‍ ഫ്‌ളൂറൈഡിന്റെ അംശം അളവില്‍ കൂടുതലുള്ളതായി ചൂണ്ടികാട്ടിയിരുന്നു. ഇപ്പോള്‍ മലമ്പുഴ ഡാമിലെ വെള്ളം പമ്പ്‌ ചെയ്‌താണ്‌ സമീപ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്‌. ഇനിയൊരു പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ കമ്പനിക്ക്‌ വെള്ളമൂറ്റാനുള്ള അനുമതിയ നല്‍കിയതിനെതിരെ ശക്തമായ പ്രക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ്‌ നാട്ടുകാര്‍.

SIRAD DAILY- 25/05/2011........ PAGE 12

Sunday, May 22, 2011

ഷീല വധക്കേസ്‌: കനകരാജന്‌ വധശിക്ഷ



വിധികേട്ട ശേഷം കനകരാജിനെ
 പാലക്കാട്‌ സബ്‌ ജെയിലിലേക്ക്‌ കൊണ്ടുപോകുന്നു
ഷീല

പാലക്കാട്‌: പുത്തൂര്‍ സായൂജ്യം വീട്ടില്‍ ജയകൃഷ്‌ണന്റെ ഭാര്യ ഷീല (40) യെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി കൊയമ്പത്തൂര്‍ സ്വദേശി കനകരാന്‌(36) വധ ശിക്ഷ. പാലക്കാട്‌ അഡീഷണല്‍ സെഷന്‍സ്‌ ആന്റ്‌ ഡിസ്‌ട്രിക്ട്‌ കോടതി ജഡ്‌ജി പി കെ ഹനീഫയാണ്‌ ശിക്ഷ വിധിച്ചത്‌. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന്‌ കോടതി വിലയിരുത്തി.
കൊലപാതകശ്രമം, മനപൂര്‍വമായ നരഹത്യ, അതിക്രമിച്ചു കടക്കല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ കനകരാജ്‌ ചെയ്‌തതായി തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന്‌ കോടതി പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടന്ന കേസാണിതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ്‌ പ്രകാരം മരണം വരെ തൂക്കിലേറ്റാനാണു കോടതി വിധി. 30 ദിവസത്തിനുള്ളില്‍ വിധിക്കെതിരെ കനകരാജിന്‌ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ ശിക്ഷാ നിയമം 302, 307, 392,397,449 വകുപ്പുകള്‍ പ്രകാരം കരകരാജ്‌ കുറ്റക്കാരനാണെന്ന്‌ കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയികരുന്നു. 392/397 വകുപ്പ്‌ പ്രകാരം ഏഴ്‌ വര്‍ഷം കഠിന തടവിനും 1000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണം. 307 പ്രകാരം അഞ്ച്‌ വര്‍ഷത്തെ കഠിന തടവിനും 1000 രൂപയും പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണം. 302 പ്രകാരം അഞ്ച്‌ വര്‍ഷം കഠിന തടവും 1000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ്‌ മാസം കഠിന തടവ്‌ അനുഭവിക്കണം. ശിക്ഷ എല്ലാം ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. വധശിക്ഷ ഹൈക്കോടതി നടപ്പിലാക്കിയാല്‍ മറ്റു ശിക്ഷകള്‍ ഇല്ലാതാകും.
2010 ജൂണ്‍ 22 നാണ്‌ ഷീലവധക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്‌. കേസിലെ ഒന്നാംപ്രതി സമ്പത്ത്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ്‌ രണ്ട്‌ പ്രതികളാണ്‌ വിചാരണ നേരിട്ടത്‌. മൂന്നാംപ്രതി കോയമ്പത്തൂര്‍ അണ്ണാനഗര്‍ സ്വദേശി മണികണ്‌ഠനെ (42) കുറ്റക്കാരനല്ലെന്നുകണ്ട്‌ കോടതി വെറുതെവിട്ടിരുന്നു. മൂന്നാംപ്രതിയായ മണികണ്‌ഠനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ക്ക്‌ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‌ കഴിയാത്തതിനാലാണ്‌ കോടതി വെറുതെവിട്ടത്‌. വിചാരണക്കിടെ പ്രോസിക്യൂഷന്റെ പ്രധാനസാക്ഷിയും അന്വേഷണഉദ്യോഗസ്ഥരില്‍ ഒരാളുമായ പാലക്കാട്‌ ടൗണ്‍നോര്‍ത്ത്‌ സി ഐ. എ വിപിന്‍ദാസ്‌ കൂറുമാറിയതും കേസിന്‌ തിരിച്ചടിയായി.
പ്രോസിക്യൂഷനുവേണ്ടി സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയും അഡ്വ. അനില്‍മുഹമ്മദും മൂന്നാംപ്രതി മണികണ്‌ഠനുവേണ്ടി അഡ്വ. സുനീഷ്‌ കെ എബ്രഹാമും രണ്ടാംപ്രതി കനകരാജിനുവേണ്ടി അഡ്വ. കെ വി സുരേന്ദ്രന്‍ മങ്കരയും ഹാജരായി.



ഷീല വധക്കേസ്‌: വിധിക്ക്‌ തുണയായത്‌ സുപ്രീം കോടതിയുടെ പരാമര്‍ശം
മിന്‍ശാദ്‌ അഹ്‌മദ്‌
പാലക്കാട്‌: പുത്തൂര്‍ ഷീല വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നും ഗുരുതരമായ വീഴ്‌ചയുണ്ടായിട്ടും വിധിക്ക്‌ തുണയായത്‌ സുപ്രീം കോടതിയുടെ പരാമര്‍ശം. പോലീസ്‌ നല്‍കിയ കുറ്റപത്രത്തില്‍ ക്രമക്കേടുകളോ വീഴചകളോ ഉണ്ടെങ്കിലും വിശ്വസനീയമായ മറ്റു തെളിവുകള്‍ ഉണ്ടെങ്കില്‍ അത്‌ വിധിന്യയത്തെ ബാധിക്കില്ലെന്ന സുപ്രിം കോടതിയുടെ പരാമര്‍ശമാണ്‌ തുണയായത്‌. ഷീല വധക്കേസിലെ ആദ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന സി ഐ വിപിന്‍ദാസ്‌ 2010 മാര്‍ച്ച്‌ 29ന്‌ തൊണ്ടിമുതല്‍ പിടിച്ചതായി സീന്‍ മഹസറില്‍ കാണിച്ചിരുന്നു. എന്നാല്‍ പീന്നീട്‌ കേസിന്റെ അന്വേഷണ ചുമതലയേറ്റ ഡി വൈ എസ്‌ പി. എം കെ പുഷ്‌കരന്‍ ഇതേ തൊണ്ടിമുതല്‍ 2010 ഏപ്രില്‍ 12ന്‌ പിടിച്ചതായും കേസ്‌ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ വൈരുദ്ധ്യങ്ങളുണ്ടായിട്ടും വിശ്വസനീയമായ മറ്റു തെളിവുകള്‍ ലഭിച്ചതായി വിധിന്യായത്തില്‍ പറയുന്നു.
2010 ജൂണ്‍ 26 നാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഒന്നാം പ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിച്ചതിനാല്‍ രണ്ടു മൂന്നും പ്രതികളെയാണ്‌ കേസില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്‌. 130 പേജുള്ള വിധി ന്യായത്തില്‍ പറയുന്നത്‌ ഇങ്ങനെ: കേസിലെ ഒന്നാം പ്രതി സമ്പത്തും രണ്ടാം പ്രതി കനകരാജും മൂന്നാപ്രതി മണികണ്‌ഠനുംപുത്തരിലെ ഷീല താമസിക്കുന്ന വീട്ടില്‍ 2010 മാര്‍ച്ച്‌ 23ന്‌ എത്തി. മൂന്നാം പ്രതി മണികണ്‌ഠന്‍ പുറത്ത്‌ കാവല്‍ നിന്നു. ഒന്നും രണ്ടു പ്രതികള്‍ ചേര്‍ന്ന്‌ കോളിംഗ്‌ ബെല്ലടിച്ചു. ഷീല വാതില്‍ തുറന്ന ഉടനെ അവരെ മര്‍ദ്ദിക്കുകയായിരുന്നു. ഈസമയം വീട്ടില്‍ ഷീലയുടെ അമ്മ കാര്‍ത്ത്യാനി പുറത്തായിരുന്നു. ശബ്‌ദം കേട്ട്‌ വീടിനകത്തേക്ക്‌ അമ്മ കയറിവന്നപ്പോള്‍ മകള്‍ ഷീലയെ മര്‍ദ്ദിച്ച്‌ തോര്‍ത്ത്‌ മുണ്ടെടുത്ത്‌ രണ്ട്‌ കൈയ്യും കൂട്ടികെട്ടിയ ശേഷം വായ മൂടികെട്ടുന്നതാണ്‌ കണ്ടത്‌. ഇത്‌ കണ്ട്‌ ശബ്‌ദം വെച്ച അമ്മയെ രണ്ടാം പ്രതി കനകരാജ്‌ ഛായ കപ്പ്‌കൊണ്ട്‌ തലക്കടിച്ചു ഗുരുതരമായ പരുക്കേല്‍പ്പിക്കുകയും സമ്പത്ത്‌ തോര്‍ത്ത്‌ മുണ്ട്‌ കൊണ്ട്‌ അവരുടെ വായ കെട്ടുകയും ചെയ്‌തു. ശേഷം അലമാര തുറന്ന്‌ 30,000 രൂപയും സ്വര്‍ണാഭരണങ്ങളും എടുത്തു. സമ്പത്ത്‌ ഷീലയുടെ ദേഹത്തുള്ള താലിമാല, കമ്മല്‍, വളകള്‍ എന്നിവയും കനകരാജ്‌ കാര്‍ത്ത്യാനിയുടെ കമ്മലും മൂന്നു വളകളും എടുത്തു. മൊത്തം 1,75,000 രൂപയുടെ മുതലാണ്‌ മോഷ്‌ടിച്ചത്‌. ഷീലയുടെ ഉടമസ്ഥയിലുള്ള കടയില്‍ 14 ദിവസം സമ്പത്ത്‌ ജോലി ചെയ്‌തിരുന്നു. അതിനാല്‍ സമ്പത്തിനെ ഷീല തിരിച്ചറിഞ്ഞുവെന്ന്‌ ഇവര്‍ മനസിലാക്കി. രണ്ടാം പ്രതി കനകരാജ്‌ അടുക്കളയില്‍ പോയി കറിക്കത്തി എടുത്ത്‌ വന്നു. ഷീലയുടെ കൈ രണ്ടും പുറകിലേക്ക്‌ വലിച്ച്‌ പിടിച്ച്‌ താടിയെല്ല്‌ പുറകിലേക്ക്‌ വലിച്ച്‌ പിടിച്ചു. സമ്പത്ത്‌ ഷീലയുടെ മുകളില്‍ കയറി ഇടത്തെ കാലിന്റെ മുട്ട്‌ വയറിലും വലത്തെകാലിന്റെ മുട്ട്‌ നെഞ്ചെത്തും വെച്ച്‌ കഴുത്തറുത്ത്‌ കൊന്നു. കറിക്കത്തി മൂര്‍ച്ചയില്ലാത്തതിനാല്‍ സമയമെടുത്താണ്‌ സമ്പത്ത്‌ അവരുടെ കഴുത്തത്‌. പ്രായം ചെന്ന അമ്മയുടെ മുമ്പില്‍ വെച്ചാണ്‌ നിസ്സഹായിയായ വീട്ടമ്മയെ മൃഗീയമായി കൊന്നതെന്നും വിധിന്യായത്തില്‍ പറയുന്നു.
2010 മാര്‍ച്ച്‌ 29ന്‌ പ്രതികളെ പോലീസ്‌ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. കേസിലെ ഒന്നാം പ്രതി സമ്പത്ത്‌ കസ്റ്റഡിയില്‍ മരിക്കുകയായിരുന്നു. കോടതിയുടെ തിരിച്ചറിയല്‍ പരേഡില്‍ കാര്‍ത്ത്യാനി രണ്ടാം പ്രതി കനകരാജിനെ തിരിഞ്ഞറിഞ്ഞു. അന്വേഷണ ചുമതലയുണ്ടായിരുന്ന സി ഐ വിപിന്‍ദാസ്‌ സീന്‍ മഹസറില്‍ 2010 മാര്‍ച്ച്‌ 29ന്‌ തൊണ്ടി മുതല്‍ കണ്ടെടുത്തതായി രേഖപ്പെടുത്തിയിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ കുടുങ്ങിയ ഡി വൈ എസ്‌ പി. സി കെ രാമചന്ദ്രന്‌ പകരം ചുമതലയേറ്റ ഡി വൈ എസ്‌ പി. എം കെ പുഷ്‌കരന്‍ കേസ്‌ ഡയറിയില്‍ 2010 ഏപ്രില്‍ 12ന്‌ കൊയമ്പത്തൂരില്‍ നിന്നും തൊണ്ടി മുതല്‍ അദ്ദേഹം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ വൈരുദ്യങ്ങളുണ്ടായിരുന്നെങ്കിലും കാര്‍ത്ത്യാനി നല്‍കിയ മൊഴിയെ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിസല്‍ട്ട്‌. വിരലടയാള വിദഗ്‌ധര്‍ വീടിന്റെ അടുക്കളഭാഗത്തെ വാതിലില്‍ പതിഞ്ഞ വിരലടയാളം സമ്പത്തിന്റേതാണെന്ന്‌ കണ്ടെത്തിയിരുന്നു. ഇത്‌ ഏറ്റവും ശാസത്രീയമായ തെളിവാണെന്നും വിധിന്യായത്തില്‍ പറയുന്നു. കനകരാജിന്റ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൃത്യം നടന്ന ദിവസം പാലക്കാട്‌ നോര്‍ത്ത്‌ സ്റ്റേഷന്‍ പരിധിയിലാണ്‌. പ്രതികളുടെ മൊബൈല്‍ കോളുകളും വിധിക്ക്‌ അനുകൂലമാക്കി. മൂന്നാം പ്രതി മണികണ്‌ഠനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പ്രൊസ്യുക്യൂഷന്‌ തെളിയിക്കാന്‍ സാധിച്ചില്ലെന്നും തിരിച്ചറിയല്‍ പരേഡില്‍ മണികണ്‌ഠനെ കാര്‍ത്ത്യാനിക്ക്‌ തരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

ഏറെ കോലിളക്കം സൃഷ്‌ടിച്ച ഷീല വധക്കേസില്‍ സുപ്രധാന വിധി പറഞ്ഞ ഡിസ്‌ട്രിക്ട്‌ കോടതി ജഡ്‌ജി പി കെ ഹനീഫ ഇന്നലെ പാലക്കാടിനോട്‌ വിട പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ്‌ ജഡ്‌ജിയായാണ്‌ സ്ഥലമാറ്റം. അവിടെ നാളെ ചുമതലയേല്‍ക്കും. 

Sunday, May 1, 2011

Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കീടനാശിനി ഭൂതം


എന്‍ഡോസള്‍ഫാന്റെ ഭീകരത വിളിച്ചറിയിച്ച്‌ കൊണ്ട്‌ പാലക്കാട്‌ നഗത്തില്‍ കീടനാശിനി ഭൂതമിറങ്ങി. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച്‌ മാരകമായ വിപത്തില്‍ നിന്ന്‌ മനുഷ്യകുലത്തെ രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഞ്ചിക്കോട്‌ കലാസമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്‌ കീടനാശിനി ഭൂതമിറങ്ങിയത്‌.
കറുത്ത പൈജാമ്മയും പാന്റ്‌സും തലയില്‍ ശിരോവസ്‌ത്രവും ഭീകരമെന്ന്‌ തോന്നിക്കുന്ന തരത്തിലുള്ള മുഖമൂടിയും ചുവന്ന ഷാളുമാണ്‌ ഭൂതത്തിന്റെ വേഷം. എന്‍ഡോസള്‍ഫാന്‍ കൊടും വിശമാണെന്ന്‌ സൂചിപ്പിക്കുന്നതാണ്‌ ഭൂതത്തിന്റെ ഇടത്‌ തോളിന്‌ മുകളിലായി പത്തി വിടര്‍ത്തി നില്‍ക്കുന്ന സര്‍പ്പം. കയ്യിലുള്ള മണി മരണത്തെ സൂചിപ്പിക്കാനാണ്‌. കഴുത്തില്‍ വലിയ കാര്‍ഡ്‌ ബോര്‍ഡ്‌ തൂക്കി അതില്‍ ഇപ്രകാരം എഴുതിവെച്ചിട്ടുണ്ട്‌. `പരീക്ഷണങ്ങള്‍ മതിയാക്കൂ, പാവം ജനങ്ങളെ രക്ഷിക്കൂ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക. മനുഷ്യന്റെ ആയുസും ആരോഗ്യവും രക്ഷിക്കുക. മന്ത്രിയാകുന്ന കാര്യ നല്ലകാര്യം, ആദ്യം മനുഷ്യനാവുക, പവാര്‍ രാജിവെക്കുക'.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സന്ദേശമെത്തിക്കാനായി കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ കീടനാശിനി ഭൂതമിറങ്ങിയത്‌. ഇന്നുകൂടി ഭൂതം ജില്ലയിലുടെ വിവിധ ഭാഗങ്ങളും നഗര പ്രദേശങ്ങളിലും ചുറ്റും. കഴുത്തിലെ വലിയ ബോര്‍ഡും തൂക്കി വലതു കയ്യിലുള്ള മണിയും കിലുക്കി ആളുകള്‍ കൂടിയിരിക്കുന്ന സ്ഥലങ്ങളിലെല്ലാം പോയി ബോര്‍ഡിലെഴുതിയത്‌ വായിച്ച്‌ തീരുന്നത്‌ വരെ അവരുടെ മുമ്പില്‍ മണിയും കിലുക്കി നില്‍ക്കും. കാണുന്നവരെല്ലാം ഈ കൗതുക കാഴ്‌ച തങ്ങളുടെ കയ്യിലുള്ള മൊബൈലില്‍ പകര്‍ത്താനും മറക്കുന്നില്ല. കൂട്ടികളും സ്‌ത്രികളും ആദ്യം കാണുമ്പോള്‍ പേടിച്ച്‌ മാറി നില്‍ക്കുമെങ്കിലും എല്ലാവരുടേയും അടുത്തേക്ക്‌ ഓടിയെത്തുന്ന ഭൂതം ഭയവും ഒപ്പം കൗതുകവും നല്‍കി എല്ലവരിലും ഈ സന്ദേശമെത്തിക്കാന്‍ കഴിയുന്നുണ്ടെന്ന്‌ കീടനാശിനി ഭൂതം സിറാജിനോട്‌ പറഞ്ഞു.
മലബാര്‍ സിമന്റ്‌സ്‌ തൊഴിലാളിയായ കഞ്ചിക്കോട്ടെ കലാ സമിതി പ്രവര്‍ത്തകനുമായ കന്തകുമാരനാണ്‌ കീടനാശിനി ഭൂതവേശമണിഞ്ഞ്‌ ജില്ലയിലെ വിവധ ഭാഗങ്ങളില്‍ പ്രചരണം നടത്തുന്നത്‌. ആര്‍ രാജീവ്‌, കെ അച്യുതന്‍, വി പി രവീന്ദ്രനാഥന്‍, പി എസ്‌ മഹാദേവന്‍, എം കൃഷ്‌ണമൂര്‍ത്തി, എസ്‌ സുരേഷ്‌, എസ്‌ ചന്ദ്രന്‍ തുടങ്ങിയ കല സമിതിയുടെ പ്രവര്‍ത്തകരും എന്‍സള്‍ഫാന്‍ വിരുദ്ധ പ്രചരണങ്ങളുമായി ജില്ലയിലെ വിവിധ ഭാഗങ്ങില്‍ നോട്ടീസ്‌ വിതരണവും മറ്റും നടത്തുന്നുണ്ട്‌. 

Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍: ദുരിതം പേറി ഇവരും




പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലെ മുതലമട, കൊല്ലങ്കോട്‌, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലെ മാവിന്‍ തോട്ടങ്ങളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം ദുരിതം അനുഭവിക്കുന്നവരെ അധികൃതര്‍ കാണാതെ പോകുന്നു. എന്‍ഡോസള്‍ഫാന്‍ മൂലം തലയില്‍ നീര്‌ നിറഞ്ഞ്‌ തല വലുതാകുന്നവര്‍, വികലാംഗര്‍, അന്ധര്‍, ഹൃദ്രോഗം, വന്ധ്യത, ബുദ്ധിമാന്ദ്യം, ത്വക്ക്‌ രോഗം എന്നിങ്ങനെ വിവിധ രോഗങ്ങള്‍കൊണ്ട്‌ ദുരിതമനുഭവിക്കുന്ന ഇരകളായവര്‍ മരുന്നും മറ്റു ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാതെ കഴിയുകയാണ്‌.
ചിറ്റൂര്‍ താലൂക്കിലെ മുതലമട പഞ്ചായത്തില്‍ 19 വാര്‍ഡിലും കൊല്ലങ്കോട്‌ പഞ്ചായത്തിലെ അഞ്ച്‌ വാര്‍ഡുകളിലും 2010-ല്‍ സംസ്ഥാന ആരോഗ്യ വകുപ്പ്‌ നടത്തിയ സര്‍വ്വെയില്‍ എല്‍ഡോസള്‍ഫാന്‍ മൂലം 46 പേര്‍ ദുരിതം അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. ആറ്‌ വയസിന്‌ മുകളിലുള്ളവരെയാണ്‌ സര്‍വ്വെ നടത്തിയത്‌. ആറിനും 14 നും ഇടയ്‌ക്ക്‌ പ്രായമുള്ള 43 കുട്ടികളില്‍ രോഗം ബാധിച്ചതായി കണ്ടെത്തി. എന്നാല്‍ ആറ്‌ വയസിന്‌ താഴെയുള്ളവരെ സര്‍വ്വെക്ക്‌ പരിഗണിച്ചിട്ടില്ല. മുതലമട, കൊല്ലങ്കോട്‌, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം കെടുതികള്‍ അനുഭവിക്കുന്ന ഇരകളുടെ എണ്ണം 300 ലധികം വരുമെന്നും ഒരു വര്‍ഷത്തിനകം 500 മുതല്‍ 1000 വരെ പേര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായി ഈ പ്രദേശത്തുണ്ടാകുമെന്നും ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഭാരവാഹികള്‍ സിറാജിനോട്‌ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം ഈ മേഖലയില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുമ്പോഴും പ്രദേശത്തെ മാവിന്‍ തോപ്പുകളില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നതായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സാധാരണ വര്‍ഷത്തില്‍ മൂന്ന്‌ തവണയാണ്‌ മാവിന്‍ തോട്ടങ്ങളില്‍ കീടനാശിനി തെളിക്കാറുള്ളത്‌ എന്നാല്‍ ഈവര്‍ഷം ആറ്‌ തവണ തെളിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഈ പ്രദേശത്ത്‌ അഞ്ച്‌ ലക്ഷത്തോളം മാവിന്‍ തൈകളുള്ളതായാണ്‌ ഔദ്യോഗിക കണക്ക്‌. മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ ഏകദേശം 5000 ഓളം മാങ്ങ കച്ചവടക്കാരുണ്ട്‌. പ്രദേശത്തെ രാഷ്‌ട്രീയ നേതൃത്വങ്ങളെല്ലാം ഇവര്‍ക്ക്‌ ഓശാന പാടുന്നവരാണ്‌. ജനപ്രതിനിധകളും മറ്റും ഉന്നത വ്യക്തികളെയെല്ലാം സ്വാധീനിച്ചാണ്‌ ഇവര്‍ ഇവിടെ കീടനാശിനികള്‍ തെളിക്കുന്നത്‌. ഈ പ്രദേശങ്ങളിലെ മാന്തോപ്പുകളില്‍ പ്രയോഗിക്കുന്ന എന്‍ഡോസള്‍ഫാനടക്കമുള്ള മാരക കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായി നിരോധിക്കുക, ദുരിധബാധിതര്‍ക്ക്‌ പുനരധിവാസവും നഷ്‌ടപരിഹാരവും ഉടന്‍ നല്‍കുക, മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാനടക്കമുള്ള മാരക രാസകീടനാശിനികള്‍ പ്രയോഗിക്കുന്ന കച്ചവടക്കാരടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ 2004 ല്‍ മാരിയപ്പന്‍ നീളിപ്പാറയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നിരന്തരം സമരങ്ങള്‍ നടത്തിയും മറ്റും പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വിവരങ്ങളും ദുരിതങ്ങളും നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇത്‌ വരെ ആരും തിരിഞ്ഞ്‌ നോക്കിയിട്ടില്ലെന്ന്‌ സമിതി ഭാരവാഹികള്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവര്‍ക്ക്‌ ചികിത്സിക്കാന്‍ മാസവും ഏകദേശം 10,000 ഓളം രൂപ ചിലവ്‌ വരുന്നുണ്ട്‌. കൂലിപണിക്കാരയ ഇവര്‍ക്ക്‌ ഇത്‌ താങ്ങാനാവുന്നതല്ല. സമിതിയുടെ നേതൃത്വത്തില്‍ എത്തുന്ന ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ചെറിയ സഹായം മാത്രമാണ്‌ ഇവര്‍ക്ക്‌ വല്ലപ്പോഴും ലഭിക്കുന്നത്‌.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കാസര്‍ക്കോട്‌ പാക്കേജ്‌ നടപ്പിലാക്കുന്നതിനും എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭ്യമാക്കുന്നതിനുമായി നാളെ ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ മാരിയപ്പന്‍ നീളിപ്പാറയുടെ നേതൃത്വത്തില്‍ സമിതിയംഗങ്ങള്‍ കാസര്‍ക്കോട്ടെ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും. ആഗോള തലത്തില്‍ എന്‍ഡോസല്‍പാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കാസര്‍കോട്ട്‌ നടക്കുന്ന സമരത്തില്‍ ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി നാളെ ഏകദിന സത്യാഗ്രഹം നടത്തും.
 

Monday, April 4, 2011

എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കാന്‍ നെന്മാറയില്‍ സ്ഥാനാര്‍ഥി സംഗമം


പാലക്കാട്‌ ജില്ലയിലെ  നെന്മാറ മണ്ഡലത്തിലെ മുതലമട, കോല്ലങ്കോട്‌, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകളിലുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളെ സംരക്ഷിക്കുന്നതിനായി ചിറ്റൂര്‍ താലൂക്ക്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. എന്‍ഡോസള്‍ഫാന്‍ തെളിച്ചത്‌ മൂലം രോഗ ബാധിതരായവരെ സംബന്ധിച്ച്‌ സ്ഥാനാര്‍ഥികളുടെ നിലപാട്‌ വ്യക്തമാക്കുന്നതിനാണ്‌ സംഗമം. എന്‍ഡോസള്‍ഫാനടക്കമുള്ള മാരകമായ രാസകീടങ്ങള്‍ പ്രയോഗിച്ചതുമൂലം ദുരിതങ്ങള്‍ അനുഭവിക്കുന്ന ഇരകളും അവരുടെ നീറുന്ന പ്രശ്‌നങ്ങളും രാഷ്ട്രീയപരമായി ഉയര്‍ത്തികൊണ്ടു വരികയാണ്‌ സംഗമത്തിന്റെ ലക്ഷ്യമെന്ന്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്‍വീനര്‍ മാരിയപ്പന്‍ നീളിപ്പാറ സിറാജിനോട്‌ പറഞ്ഞു. മണ്ഡലത്തില്‍ നിന്ന്‌ മത്സരിക്കുന്ന വി ചെന്താമരാക്ഷന്‍ (എല്‍ ഡി എഫ്‌), എം വി രാഘവന്‍ (യു ഡി എഫ്‌), എന്‍ ശിവരാജന്‍ (ബി ജെ പി), എ ചന്ദ്രന്‍ (ബി എസ്‌ പി), സക്കീര്‍ ഹുസൈന്‍ (എസ്‌ ഡി പി ഐ), ജോയ്‌ പീറ്റര്‍ (സി പി ഐ-മാര്‍ക്‌സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ലിബറേഷന്‍), സുഗുണന്‍ എസ്‌ (എ ഐ എ ഡി എം കെ) എന്നീ മുഴുവന്‍ സ്ഥാനാര്‍ഥികളും സംഗമത്തില്‍ സംബന്ധിക്കും.

`നെന്മാറ മണ്ഡലത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുണ്ടെന്ന്‌ കരുതുന്നുവോ? ഉണ്ടെങ്കില്‍ എത്രപേര്‍ക്ക്‌ ബാധിച്ചുവെന്നാണ്‌ കരുതുന്നത്‌? എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണ്‌ കാരണം? മണ്ഡലത്തിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ? എന്‍ഡോസള്‍ഫാന്‍ തെളിച്ചതുമൂലം മുതലമുടയിലെ രോഗികള്‍ക്ക്‌ കാസര്‍കോട്‌്‌ ഉണ്ടായ പോലെ ഭീകരമായ തോതില്‍ ഉണ്ടായെന്ന്‌ കരുതുന്നുവോ? എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക്‌ പ്രഖ്യപിച്ച കാസര്‍കോട്‌ പാക്കേജ്‌ മുതലമടക്കാര്‍ക്കും നല്‍കണമെന്ന കാര്യത്തില്‍ എന്താണ്‌ അഭിപ്രായം? താങ്കള്‍ പ്രതികരിക്കുന്ന പാര്‍ട്ടി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുത്താല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും? മണ്ഡലത്തില്‍ നിന്നും താങ്കള്‍ വിജയിച്ചുപോയാല്‍ മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ വോണ്ടി നിയമസഭയില്‍ ഏതുതരത്തില്‍ ഇടപെടും?'
എന്നിങ്ങനെ 12 ഓളം ചോദ്യങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്‌. ഓരോരുത്തര്‍ക്കും 15 മിനുട്ടാണ്‌ വ്യക്തിപരമായും പാര്‍ട്ടിയുടെ നിലപാടും വ്യക്തമാക്കാന്‍ അനുവദിച്ചിട്ടുള്ളത്‌. മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരുള്ള പഞ്ചായത്താണ്‌ മുതലമട. ഇവിടെ മാത്രം 30 ഓളം രോഗികളുണ്ട്‌. 2004 മുതല്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പല സമരങ്ങളും നിവേദനങ്ങളു#െട നല്‍കിയിരുന്നെങ്കിലും ഒരു ഫലവുമാണ്ടാവാത്തതിനാലാണ്‌ ഇത്തരമോരു സംഗമത്തിന്‌ സംഘാടകരെ പ്രേരിപ്പിച്ചതെന്ന്‌ മാരിയപ്പന്‍ പറഞ്ഞു.
എട്ടിന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ മുതലമട കാമ്പ്രത്ത്‌ ചള്ളയില്‍ നടക്കുന്ന സംഗമം മനുഷ്യവകാശ പ്രവര്‍ത്തകനും പി യു സി എല്‍ സ്സ്‌ഥാന പ്രസിഡന്റുമായ അഡ്വ. പി പൗരന്‍ ഉദ്‌ഘാടനം ചെയ്യും. സി ആര്‍ നീലകണ്‌ഠന്‍ അധ്യക്ഷത വഹിക്കും.  

Sunday, April 3, 2011

നെല്ലിക്കുത്ത്‌ ഉസ്‌താദ്‌ വഫാത്തായി


 കാരന്തൂര്‍ മര്‍ക്കസ്‌ ശരീഅത്ത്‌ കോളേജ്‌ വൈസ്‌പ്രിന്‍സിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റും മുശാവറ അംഗവുമായ നെല്ലിക്കുത്ത്‌ എം കെ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. ഞായറാഴ്‌ച ഉച്ചക്ക്‌ 12:30ന്‌ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മുസ്‌ല്യാരകത്ത്‌ അഹമ്മദ്‌ മുസ്‌ല്യാരാണ്‌ പിതാവ്‌. ജനനം 1939ല്‍. മാതാവ്‌ മറിയം ബിവി.
ഏഴാം വയസ്സില്‍ ഉപ്പ മരിച്ചു. പിന്നീട്‌ ഉമ്മയുടെ പരിചരണത്തില്‍ വളര്‍ന്ന്‌ മഹാപ്രതിഭയായി. ഇസ്‌മാഈല്‍ എന്ന പേര്‌ തിരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നിലും ഒരു കഥയുണ്‌ട്‌. ഇസ്‌മാഈല്‍ മുസ്‌ലിയാരുടെ ഉപ്പയുടെ ജ്യേഷ്‌ഠ സഹോദരനായിരുന്നു ഇസ്‌മാഈല്‍. 1921ല്‍ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത്‌ സമരത്തില്‍ ആലിമുസ്‌ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്‌ലിയാരെ അറസ്റ്റു ചെയ്യാന്‍ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചാണ്‌ ആ ദേശാഭിമാനി രക്തസാക്ഷിയായത്‌. ആ സ്‌മരണ നിലനിര്‍ത്താനാണ്‌ അഹ്‌മദ്‌ എന്നവര്‍ തന്റെ മകന്‌ ഇസ്‌മാഈല്‍ എന്ന പേരുനല്‍കിയത്‌.
നെല്ലിക്കുത്തിലെ സ്വലാഹുദ്ദീന്‍ മദ്‌റസയില്‍ പ്രാഥമിക പഠനം. അഞ്ചാംതരം വരെ സ്‌കൂളിലും പഠിച്ചു. 12ാം വയസ്സില്‍ നിലമ്പൂര്‍ ചന്തക്കുന്നിലാണ്‌ ആദ്യമായി ദര്‍സില്‍ ചേരുന്നത്‌. അമ്മാവന്‍ നെല്ലിക്കുത്ത്‌ കോട്ടക്കുത്ത്‌ കുഞ്ഞസ്സന്‍ ഹാജിയായിരുന്നു ഉസ്‌താദ്‌.
ശഷം ഉസ്‌താദ്‌ കിടങ്ങയത്തേക്ക്‌ മാറിയപ്പോള്‍ കൂടെ പോയി. ആവര്‍ഷം ഏതാനും മാസങ്ങള്‍ ഉസ്‌താദിന്‌ ദര്‍സില്ലാതിരുന്നപ്പോള്‍ വെട്ടിക്കാട്ടിരിയില്‍ വള്ളുവങ്ങാട്‌ ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം ഉസ്‌താദ്‌ കുഞ്ഞസ്സന്‍ ഹാജി പുല്ലാരയില്‍ ദര്‍സ്‌ തുടങ്ങിയപ്പോള്‍ ഉസ്‌താദിന്റെ അടുത്തേക്ക്‌ തന്നെ മടങ്ങി. അവിടെ മൂന്ന്‌ വര്‍ഷമുണ്‌ടായിരുന്നു. തുടര്‍ന്ന്‌ നഹ്‌വില്‍ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത്‌ ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതന്‍ കാട്ടുകണ്‌ടന്‍കുഞ്ഞഹമ്മദ്‌ മുസ്‌ലിയാരുടെ വെട്ടത്തൂരിലെ ദര്‍സില്‍ ചേര്‍ന്നു. വെല്ലൂര്‍ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്‌ട്‌ കെ.കെ എന്നറിയപ്പെട്ട പണ്ഡിതന്‍ ഈ കുഞ്ഞഹമ്മദ്‌ മുസ്‌ലിയാരുടെ മകനാണ്‌. മഞ്ചേരി അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, അബ്‌ദുര്‍റഹ്‌മാന്‍ ഫള്‌ഫരി(കുട്ടി)മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്‌.
ആലത്തൂര്‍പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനം. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജില്‍ വൈസ്‌പ്രിന്‍സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്‍കസില്‍ ശൈഖുല്‍ഹദീസും വൈസ്‌പ്രിന്‍സിപ്പലുമായിരുന്നു.
വഹാബികളുടെ അത്തൗഹീദിന്‌ `തൗഹീദ്‌ ഒരു സമഗ്രപഠനം' എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്‌ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്‌ലാമിക സാമ്പത്തികനിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികള്‍ സ്വന്തമായുണ്‌ട്‌. മിശ്‌കാതിനെഴുതിയ വ്യാഖ്യാനം `മിര്‍ഖാതുല്‍ മിശ്‌കാത്‌' പ്രധാന അറബി കൃതിയാണ്‌. അഖാഇദുസ്സുന്ന, ഫിഖ്‌ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്‌, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്‌ടതാണ്‌