Sunday, July 31, 2011

മറക്കാനാവാത്ത അനിപ്പൂര്‍ യാത്ര

വിശുദ്ധ റമസാന്‍ മാസമെത്തിയാല്‍ എല്ലാവരും നിസ്‌കരിക്കുകയും നോമ്പെടുക്കുകയും സക്കാത്തും ദാന-ധര്‍മങ്ങളെല്ലാം ചെയ്യുന്നതാണ് നാം കാണുന്നത്. മുസ്‌ലിം ഉമ്മത്തിന് അല്ലാഹു വലിയ അനുഗ്രഹം ചൊരിഞ്ഞ മാസമാണിത്. 

എല്ലാ റമസാന്‍ മാസം എത്തിയാലും പള്ളിയില്‍ ഖുര്‍ആന്‍ ഓതിയും നിസ്‌കരിച്ചും വീട്ടില്‍ ഉമ്മയെ ഭക്ഷണം തയ്യാറാക്കാന്‍ സഹായിച്ചും മറ്റുമാണ് സമയം ചിലവഴിക്കാറുള്ളത്. എന്നുവെച്ചാല്‍ മറ്റുമാസങ്ങളെ പോലെ മറ്റുകളികളിലൊന്നും ഏര്‍പ്പെടാതെ ശരീരത്തേയും മനസിനേയും സംസ്‌കരിച്ചടുക്കുകയാണ് ചെയ്യുന്നത്.

ഞാനും എന്റെ സഹ പ്രവര്‍ത്തകരായ ഇര്‍ഷാദും ഉമറും അനിപ്പൂരിലേക്കുള്ള ബസ് കാത്ത് നിന്നു. ഞങ്ങളുടെ മുമ്പില്‍ കണ്ട ഒരു കച്ചവടക്കാരനോട് ബസ് എപ്പോള്‍ വരുമെന്ന് ചേദിച്ചു. ഉടനെ വരുമെന്നും കുറച്ചപ്പുറത്ത് നില്‍ക്കുന്ന സ്ത്രിയെ ചൂണ്ടികാണിച്ച് അവര്‍ അവിടേക്കാണെന്നും പറഞ്ഞു. 5 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ആസ്ത്രിയുടെ അടുത്തേക്ക് ചെന്നു. സംസാരിക്കുന്നതിനിടെ ഞാന്‍ പേര് ചോദിച്ചു. ഞെട്ടിപ്പോയി. പോകാനിരിക്കുന്ന സ്ഥലത്തെക്കുറിച്ച് ഏകദേശം ധാരണയായി. ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. ആ സ്ത്രി ഏകദേശം 50 വയസ് പ്രായം ഉണ്ടാകും. സാരിയും ബ്ലൗസുമാണ് വേഷം. ഞങ്ങള്‍ ഇവിടേക്ക് പോരുന്നതിന് മുമ്പ് കല്ലേക്കാട് ഹസനിയയില്‍ പോയിരുന്നു. അവിടെ നിന്ന് അനിപ്പൂരിലേക്ക് പുറപ്പെടും മുമ്പെ അവര്‍ പറഞ്ഞിരുന്നു മതമെന്തെന്നറിയാത്തവരാണ് ടെയുള്ള മിക്കവരും.
ബസ് വന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറെ പോയപ്പോള്‍ ആ സത്രി ഞങ്ങളോട് ഇറങ്ങാനായെന്ന് പറഞ്ഞു. ഇനി ഏകദേശം 3 കിലോമീറ്റര്‍ നടക്കണം ലക്ഷ്യ സ്ഥലത്തെത്താന്‍. രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ആ സ്ത്രിയുടെ കൂടെ നടന്നു. കുറച്ചെത്തിയപ്പോള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ ഒരു യുതിയും യുവാവും ആടി പാടി വരുന്നത് കണ്ടു. ഈ അടുത്ത് വിവാഹം കഴിച്ചവരാണെന്ന് ധരിച്ചു. ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ ബൈക്ക് ബ്രൈക്കിട്ടു. ആ സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു. അവര്‍ പോയി. അതാരാണെന്ന് ഞാന്‍ ചോദിച്ചു. അവരുടെ മരുമകളാണെന്ന് (മകന്റെ ഭാര്യ) പറഞ്ഞു. നിങ്ങളുടെ മകനാണോ ആ ബൈക്ക് ഓടിച്ചതെന്ന് ചോദിച്ചപ്പോള്‍ അല്ല, മകന്റെ കൂട്ടുകാരനാണെന്നും അവര്‍ ടൗണില്‍ പോയി വരികയാണ്. മകന്‍ വേലക്ക് പോയിട്ടുണ്ടെന്നും ഒരു കൂസലും കൂടാതെ അവര്‍ പറഞ്ഞപ്പോള്‍ കേട്ട് നില്‍ക്കാനല്ലാതെ ഞങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.

അങ്ങനെ ഞങ്ങള്‍ അനിപ്പൂരിലെത്തി. അവിടെ പള്ളിയില്‍ കൂടാമെന്ന് കരുതി. പക്ഷെ എന്ത് ചെയ്യാന്‍ അതിനുള്ള ഒരു സൗകര്യവലും അവിടെയില്ല. അസര്‍ നിസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ അവിടെ കറങ്ങി. നല്ല രസമുള്ള നാട്. ധാരാളം വയലുകള്‍. മുഴുവന്‍ കൃഷി. അവിടെ പ്രധാനമായും തക്കാളി കൃഷിയാണ്. എല്ലാവരും കര്‍ഷകരും. നോമ്പ് തുറക്കാന്‍ ഒരു മാര്‍ഗ്ഗവും കാണ്ടില്ല. മഗ്‌രിബിന് അല്‍പ്പം മുമ്പ് പള്ളിയില്‍ കഞ്ഞി വിതരണം നടക്കും. വൈകീട്ട് അഞ്ച് മണിയോടെ, ഞങ്ങള്‍ മലപ്പുറത്ത് നിന്ന് വരുന്നവരാണെന്ന് അറിഞ്ഞ ഒരു കര്‍ഷകന്‍ മലപ്പുറം കോട്ടക്കലിലുള്ള ഒരു ഹാജിയാര്‍ കുറച്ച് അകലെയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അയാളെ തേടി പുറപ്പെട്ടു. സന്തോഷത്തോടെ അയാള്‍ ഞങ്ങളെ സ്വീകരിച്ചു. അവിടെനിന്നും നോമ്പ് തുറന്ന് പള്ളിയില്‍ വന്നു. നിസാകാരം കഴിഞ്ഞു. അല്‍പനേരം വിശ്രമിച്ചു. ഇശാ നിസ്‌കരം കഴിഞ്ഞു തറാവീഹ് കഴിഞ്ഞതിന് ശേഷം പള്ളിയിലേക്ക് വന്ന ആളുകളുമായി സംസാരിച്ചു. അവിടെയുള്ളവര്‍ക്ക് മിക്കവര്‍ക്കും നിസ്‌കാരം അറിയില്ല.


തൊട്ടടുത്ത ദിവസം ആ ഗ്രാമത്തിലെ വീടുകള്‍ കയറിയിറങ്ങി. അവരുടെ പ്രത്യേക സംസ്‌കാരവും രീതികളുമെല്ലാം മനസിലാക്കി. ഏകദേശം ഉച്ചക്ക് 12 മണിയായപ്പോള്‍ ഞങ്ങള്‍ ഒരു വീട്ടിലെത്തി. വീടിന്റെ പുറത്ത് ആരെയും കാണുന്നില്ല. വാതിലുകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. വിളിച്ചപ്പോള്‍ ഒരു കയ്യില്‍ ചോറ് കഴിക്കുന്ന പാത്രം പിടിച്ചിരിക്കുന്ന ഒരു വീട്ടമ്മയെയാണ് കണ്ട്. ഞങ്ങല്‍ മലപ്പുറത്ത് വരികയാണ്. നിങ്ങളെയെല്ലാം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളോട് ഇരിക്കാനും ചോറ് കഴിക്കാനും പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് രഹസ്യം മനസിലായത്. റമസാന്‍ മൂന്നായിട്ടും അവര്‍ റമസാന്‍ എത്തിയത് അറിഞ്ഞിട്ടില്ലായിരുന്നു. ഞങ്ങള്‍ ആ ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുത്തതിന് ശേഷം അവിടെ നിന്നും മടങ്ങി.

കാശ്മീരിലെ വനിതാ ആത്മഹത്യ


ര്‍സാന അഖ്തറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് 16-ാം വയസിലായിരുന്നു. 18ാം വയസില്‍ വിവാഹം കഴിഞ്ഞ അവള്‍ ഭര്‍തൃഗ്രഹത്തിലെ പീഢനം സഹിക്കാന്‍ കഴിയാതെ തന്റെ 9 മാസം പ്രായമായ മകളെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്‍പിച്ച് 20-ാം വയസില്‍ തീകൊളുത്തി ജീവനൊടുക്കി. ആറ് മക്കളുടെ ഉമ്മയായ ശാഹിദ 60 ശതമാനം പൊള്ളലേറ്റാണ് ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ഹോസ്പിറ്റലില്‍ മരണത്തിന് കീഴടങ്ങിയത്.
ശ്രീനഗറിലെ പ്രധാന ആശുപത്രികളായ എസ്.എം.എച്ച്.എസിലും എസ്.കെ.ഐ.എം.എസിലും ആഴ്ചയില്‍ മൂന്ന്-നാല് ഇത്തരം കേസുകള്‍ എത്തുന്നുണ്ട്. ഗ്രാമപ്രദേശത്തുള്ള കേസുകളൊന്നും ഇവിടെയെത്താറില്ല. ഗുരുതരമായി പരുക്കേറ്റ ഇവരെ ഇവിടെയെത്തിക്കുമ്പോഴേക്കും മരണപ്പടല്‍ പതിവാണ്. ഗുരുതരമായി പരുക്കേറ്റവരെ മരിക്കുന്നതിന്റെ മുമ്പ് 30 ശതമാനം മാത്രമാണ് ശ്രിനഗറിലെ ഹോസ്പിറ്റലുകളില്‍ എത്തിക്കാനാകുന്നത്. കാശ്മീരിലെ ഏറ്റവും പാവപ്പെട്ട വീടുകളില്‍ പോലും തീപ്പെട്ടിയും പാചകവാതകവും സുലഭമാണ്.
ഇത് രണ്ടും അവരുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. പക്ഷേ ഇത് തന്നെയാണ് ദാരിദ്രത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാനും അവര്‍ ഉപയോഗിക്കുന്നത്. കാശ്മീരിലെ ആശുപത്രികളില്‍ കഴിയുന്ന സ്ത്രീകളില്‍ അധികവും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരാണ്.
1989-90 ന് ശേഷം കാശ്മീരിലെ വിഭാഗീയ സംഘട്ടനകളെ തുടര്‍ന്ന് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളായിരുന്നു. ലോകത്തിലെ ഇതര സംഘട്ടന മേഖലകളിലുള്ളതുപോലെ അവര്‍ ബാലാത്സംഗത്തിനും പീഢനത്തിനും ഇരയാവുകുയും അതിക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്തു. മെഡിസന്‍സ് സാന്‍സ് ഫ്രണ്ടിയേഴസ് നടത്തിയ പഠനമനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ ലൈഗീക ചൂഷണത്തിനിരയാകുന്നത് കാശ്മീരീ വനിതകളാണ്. (ഇത് ശ്രിലങ്കയേക്കാളും ചൈനെയേക്കാളും കൂടുതലാണ്).
കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം 2002-ല്‍ നടത്തിയ 10,000 കാശ്മീരീ വനിതകളില്‍ നടത്തിയ പഠനം പറയുന്നത്. വിധവകളില്‍ 90 ശതമാനവും പുനര്‍വിവാഹം കഴിക്കാത്തവരാണ്.
കാശ്മീരിലെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ ഡോ. ബഷീര്‍ അഹ്മദ് ദബ്‌ല പറയുന്നു: ലോകത്തിലുടനീളം സ്ത്രികളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ കാശ്മീര്‍ താഴ്‌വരയില്‍ ഇത് നേരെ വിപരീതമാണ്. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് കാശ്മീരിലെ വര്‍ദ്ധിച്ചുവരുന്ന സംഘട്ടനങ്ങളാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഒറ്റപ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും തനിയെ കുടുംബം പോറ്റേണ്ട അവസ്ഥയാണ്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും സാമ്പത്തീകമായോ, വൈകാരികമായോ പിന്തുണ ലഭിക്കാത്തത് അവരുടെ ജീവിതം ഏറെ ദുരിതത്തിലാക്കുന്നു. എസ്. എം. എച്ച്. എസ് ആശുപത്രിയിലെ ഡോ. നദീം പറയുന്നു: ജീവിത പങ്കാളിയേയും കുടുംബത്തിന്റെ അത്താണിയേയും നഷ്ടപ്പെടുന്ന സ്ത്രീകള്‍ വളരെ ദുരിതമാണ് അനുഭവിക്കുന്നത്.
പലരും കൗമാരപ്രായക്കാരാണ്. കുട്ടികളുമുണ്ട്. ചെറുപ്രായത്തിലെ മുഴുവന്‍ ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലിലിലാകുമ്പോള്‍ അത് ഏത് സ്ത്രികളേയും തളര്‍ത്തികളയും. ഭര്‍തൃ കുടുംബത്തില്‍ നിന്നോ, സ്വന്തം കുടുംബത്തില്‍ നിന്നോ പിന്തുണ ലഭിക്കാത്ത ഇവര്‍ മാനസീക പ്രയാസങ്ങളില്‍ അകപ്പെടുന്നു. ഭര്‍ത്താക്കന്‍മാര്‍ നഷ്ട്ടപ്പെട്ട ചില സ്ത്രികള്‍ കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ഭൂരിഭാഗം സ്ത്രികളും കുട്ടികളോടൊപ്പം തനിച്ചാണ് കഴിയുന്നത്. നിത്യജീവിതത്തിന് വേണ്ടി സമ്പാദിക്കുന്നതിന്റേയും കുട്ടികളെ വളര്‍ത്തേണ്ടതിന്റേയും വിദ്യാസമ്പന്നരാക്കേണ്ടതിന്റേയും ഉത്തരവാദിത്വം ഇവരില്‍ മനോവ്യധയുണ്ടാകാന്‍ കാരണമാകുന്നു. ഈ മാനസീക സമ്മര്‍ദ്ദം വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുമ്പോള്‍ ഒടുവില്‍ അവര്‍ സ്വയം ജീവനൊടുക്കുന്നു. (ഫര്‍സനയുടേയും ശാഹിദയുടേയും പേര് യഥാര്‍ത്ഥമല്ല
http://www.kvartha.com/article-about-women-suicide-at-kashmir-by-minshad-ahmed-131144.html